Monday 22 October 2012

കയ്യില്ലെങ്കിലെന്താ ഈ അധ്യാപിക കാല്‍കൊണ്ട് പഠിപ്പിക്കും, അതും കണക്ക്









ഒഹിയോ : കണക്കുകൂട്ടാന്‍ കൈവിരലുകള്‍ ഉപയോഗിക്കുന്ന മലയാളികള്‍ കൈകളില്ലാത്തവര്‍ എന്ത് ചെയ്യുമെന്ന്  ചിന്തിച്ചിട്ടുണ്ടോ  ?




ഇല്ലാത്തവര്‍ മേരി ഗാനോന്‍ എന്ന അധ്യാപികയെ പരിചയപ്പെട്ടാല്‍ മതി. കൈകള്‍ രണ്ടുമില്ലാത്ത മേരി പഠിപ്പിക്കുന്നത് കണക്കാണ്. ബോര്‍ഡില്‍ എഴുതി കണക്കുകൂട്ടാനും മറ്റും കൈകകളില്ലാത്തവര്‍ക്ക് കഴിയുമോ? കഴിയുമെന്ന് മേരി കാണിച്ചു തരുന്നു, കാലുകള്‍കൊണ്ട്.



ലേക്ക് വുഡിലെ ഒഹിയോ മിഡില്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന മേരി ബോര്‍ഡിലെഴുതുന്നതും കമ്പൂട്ടറില്‍ ടൈപ്പ് ചെയ്യുന്നതും വര്‍ക്ക്ഷീറ്റുകള്‍ നല്‍കുന്നതുമൊക്കെ കാലുകള്‍ കൊണ്ടാണ്.

മെക്‌സിക്കോയിലെ ഒരു അനാഥമന്ദിരത്തില്‍ കഴിഞ്ഞിരുന്ന മേരിയെ ഏഴാം വയസില്‍ ഒരു ഒരു ഒഹിയോ കുടുംബം ദത്തെടുത്തതാണ്. കഴിഞ്ഞവര്‍ഷം മിഡില്‍ സ്‌കൂളില്‍ പകരക്കാരിയായി ചാര്‍ജെടുത്ത മേരി ഇപ്പോള്‍ ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഫുള്‍ടൈമായി കണക്കും സയന്‍സും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളിലേക്ക് വരുന്നത് കാലുകൊണ്ട് കാറോടിച്ചാണ്. കാറിന്റെ നമ്പര്‍ കാലിന്റെ പ്രാധാന്യം വിളിച്ചോതുന്നു - ഹാപ്പി ഫീറ്റ്




കുട്ടികള്‍ക്ക് വിലപ്പെട്ട ഒരു പാഠവും മാതൃകയും നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേരി ഫോക്‌സ് എട്ട് എന്ന ടി വി ചാനലിനോട് പറഞ്ഞു.എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതും ഇഷ്ടമുള്ളതുമൊക്കെ ഞാന്‍ ചെയ്യുകയാണ്. അതുപോലെ നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നതും ചെയ്യാന്‍ ഇഷ്ടപ്പെടുന്നതും എത്ര അസാധ്യമായാലും ചെയ്യുക. അത് ചെയ്യാന്‍ കഴിയും. ഒരാള്‍ക്കും അതില്‍നിന്ന് നിങ്ങളെ വിലക്കാന്‍ കഴിയില്ല- മേരി കുട്ടികളെ ഉപദേശിക്കുന്നു.

വികലാംഗയെന്ന വിളികേള്‍ക്കാന്‍ മേരി ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും പ്രത്യേകതയുള്ളവളായി മുദ്രകുത്തപ്പെടാനും അവര്‍ക്ക് ആഗ്രഹമില്ല. അതെല്ലാം നെഗറ്റീവ് ചിന്തകളേ സൃഷ്ടിക്കുകയുള്ളൂ.




തങ്ങളുടെ പോരാട്ടങ്ങള്‍ അതിജീവിക്കാന്‍ 
അധ്യാപികയുടെ മാതൃക പ്രചോദനം 
 നല്‍കുന്നുണ്ടെന്ന് കുട്ടികളും പറയുന്നു. മറ്റു 
അധ്യാപികമാരും മേരിയുടെ 
 മാതൃകയെ അംഗീകരിക്കുന്നു
ഇതിന്റെ വീഡിയോ ഇവിടെ 
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് : 4 malayalees

Tuesday 17 July 2012

കര്‍ക്കിടക കഞ്ഞി



ശ്രീ രാമാ രാമാ രാമാ
ശീലുകള്‍ മൂളിക്കൊണ്ടു
ശ്രീലക വാതിലിതാ
തുറന്നു കര്‍ക്കിടകം..!
ഞാറ്റുവേലകളില്ലാ
പാടങ്ങള്‍തോറും പുത്തന്‍
വാര്‍പ്പുകള്‍ നിറഞ്ഞുപോയ്‌
കൂണുകള്‍ മുളച്ചപോല്‍..!
ഉമ്മറ കോലായയില്‍
രാമായണം ചൊല്ലും
'മുത്തശ്ശി ഏതോ വൃദ്ധ
കേന്ദ്രത്തിലഭയാര്‍ഥിയായ്‌'..!
മിഥുനം കടന്നിട്ടും
വാര്‍മുകില്‍ പശുക്കൂട്ടം
അകിടു ചുരത്താതെ
വിണ്ണിലൂടലയുന്നു..!
വാവിന്നു ബലിയിടാന്‍
പ്ലാസ്റ്റിക്കു കൊണ്ടു തീര്‍ത്ത
കറുക നാമ്പും നമ്മള്‍
വാങ്ങേണ്ട ഗതി എത്തി..!?
നമുക്കു നാം അന്ന്യരായി
തീര്‍നിടാതിരിക്കുവാന്‍
കരുതി വെക്കാം ഹൃത്തില്‍
എപ്പോഴും രാമായണം..!

സതിഷ് കൊയിലത്ത്
Mob: 09961886562



Wednesday 11 July 2012

കാലചക്രം

''വീല്‍ചെയര്‍ ചക്രങ്ങള്‍ മുന്നോട്ടു
കുതിക്കുമ്പോള്‍ പിന്നോട്ടു പായുന്നത്
കാഴ്ചകള്‍ മാത്രമല്ല...
പിന്നിലേക്ക് ഓടി മറയുന്നത് കാലമാണ്..
ആയുസ്സിന്‍റെ പുസ്തകത്തിലെ ഓരോ
താളുകളാണ് പിന്നിലേക്കു മറിയുന്നത്..
ജീവിതത്തില്‍ ആടിതീര്‍ക്കേണ്ട വേഷങ്ങള്‍ക്കു
പൂര്‍ണ്ണത നല്‍കാന്‍ കഴിയാത്തവന്‍റെ
നിസ്സഹായത..
പ്രണയത്തിന്‍റെ നേര്‍ത്ത തലോടല്‍ കൊണ്ടു
നിര്‍ജ്ജീവ ജീവിതത്തെ നിറമുള്ളതാക്കാന്‍
കഴിയാത്തവന്‍റെ നെടുവീര്‍പ്പുകള്‍..
വര്‍ണാഭമായ ജീവിതത്തെ
തൊട്ടറിഞ്ഞാസ്വദിക്കാനവസരമില്ലാത്തവന്‍റെ
നഷ്ടബോധം...
ഇവയൊക്കെ തിരിച്ചറിയണമെങ്കില്‍, ,
ആദ്യം തിരിച്ചറിയേണ്ടത്,
കൂട്ടിലടയ്ക്കപ്പെട്ട
പക്ഷിയുടെ ഹൃദയവേദന തന്നെയല്ലേ...?

മരുന്നിന്‍റെ മണമുള്ള ആശുപത്രിക്കിടക്കയില്‍
ദിനങ്ങളെണ്ണി കഴിഞ്ഞ ഭൂതകാലം,
ഇന്നലെയും ഇന്നും തമ്മിലുള്ള
വ്യത്യാസമന്വേഷിച്ചു പരാജയമടഞ്ഞ
ദിനങ്ങള്‍...‍,‍
ജാലകപ്പാളികള്‍ തുറന്നാല്‍ കാണുന്നോരാ
ചതുരത്തിലൊതുങ്ങുമാകാശവും
മേഘജാലങ്ങളും പ്രകൃതിയുടെ പച്ചപ്പും
കണ്‍നിറയെ കണ്ടുകൊണ്ട്
പകല്‍ സൂര്യനെരിഞ്ഞു തീരുന്നു..
ഒടുവിലാ, രാത്രിനിലാവിന്‍റെ നീലിമയും
നേര്‍ത്ത മഞ്ഞിന്‍റെ സുഖസ്പര്‍ശവുമേറ്റു
കിനാക്കള്‍ കണ്ടുറങ്ങവേ,
പിന്നിടുന്നതു വിരസതയുടെ വീര്‍പ്പുമുട്ടലും
ഏകാന്തതയുടെ നീരാളിക്കൈകളും
ഏറെ വേട്ടയാടിയ മറ്റൊരു ദിനം
കൂടിയാണെന്നതറിയുന്നതു ഞാനുമെന്‍റെ
നിഴലും മാത്രം..

നൈരാശ്യത്തിന്‍റെയും ഭാവിപ്രത്യാശകളുടെയും
നൂല്‍പ്പാലത്തിലൂടെ വീല്‍ചെയര്‍ ചക്രങ്ങള്‍
പിന്നെയും പ്രയാണം തുടരവേ,
മഴവില്ലിനായിരം നിറമുണ്ടെന്നും
സ്വര്‍ഗ്ഗമെന്നൊന്നുണ്ടെങ്കില്‍ അതു ഞാന്‍
കാണുന്ന ഈ ലോകമാണെന്നും
ഞാന്‍ വിശ്വസിക്കും,
ഇടറുന്ന കാലടികളില്‍
എനിക്കു താങ്ങാകുന്നവര്‍,
കാല്‍ കുഴയുമ്പോള്‍ എന്‍റെ കാലുകളായി
സ്വയം മാറി എനിക്കായി ഏറെദൂരം
നടന്നുതീര്‍ക്കുന്നവര്‍..
അവര്‍,എന്‍റെ കൂടെയുള്ള കാലം വരേയ്ക്കും...

ജീവിതമെന്നതു ദിവസമെണ്ണി തീര്‍ക്കേണ്ടൊരു
ഏകാന്ത തടവല്ലെന്നും അടര്‍ക്കളത്തില്‍
കുഴഞ്ഞു വീഴും വരേയ്ക്കും അഭംഗുരം
തുടരേണ്ടൊരു പോരാട്ടമെന്നും
തിരിച്ചറിഞ്ഞു ഞാനിപ്പോഴും
പൊരുതുന്നു..,
കാലചക്രത്തിന്‍റെ പ്രയാണമപ്പോഴും തുടരുന്നു.....

<span title=
മിജേഷ് എഴുതിയ കവിത

Wednesday 4 July 2012

വിധിയില്‍ തളരാതെ

 ഇത് അജി ചേട്ടന്‍ .കാട്ടാകടയില്‍  താമസം . ചേട്ടന് നടക്കാന്‍ കഴിയില്ല . വീട്ടില്‍ ചേട്ടനും , ഭാര്യയുമാണുള്ളത്





 ചേട്ടന്‍ മനോഹരമായ ചെരിപ്പുകളും , ബാഗുകളും , കുടകളും ഉണ്ടാക്കും







 അജി ചേട്ടന്‍ ഉണ്ടാക്കിയ ചെരുപ്പുകള്‍




 അജി കാട്ടാക്കട
 ഫോണ്‍ നമ്പര്‍ -9526390391

Saturday 2 June 2012

ജനാധിപത്യത്തെ കൊല്ലുന്നവര്‍

 
                              
                  ഒരു കാലത്ത്  പൊതു ജനമെന്നറിയപ്പെട്ടിരുന്ന നിഷ് പക്ഷരായ  ജനവിഭാഗത്തിനു  കേരളത്തില്‍  വംശനാശം  സംഭവിച്ചു വരുകയാണ് . കാലാകാലങ്ങളില്‍  തുടരുന്ന പക്ഷവാദ പരമായ  രാഷ്ട്രീയ-സാമുദായിക, ലിംഗ വര്‍ഗ്ഗ  തൊഴിലാളി  മുതലാളി  സര്‍വ്വീസ്  സംഘടനകളുടെ  നീരാളി പിടിയില്‍ ഞെരിഞ്ഞമരുകയാണിവിടെ  ശേഷിക്കുന്ന പൊതു ജന വിഭാഗത്തിന്റെ  വികാരവും ധാര്‍മ്മികതയും  കാരണം  ഏതെങ്കിലുമൊരു  സംഘടനയിലെങ്കിലും  അംഗമാകാതെ സ്വസ്ഥതമായി ജീവിച്ചു പോകാനാകാത്ത സ്ഥിതി  സംജാതമായ  രാഷ്ട്രീയ സാഹചര്യമാണ്  കേരളത്തിലിന്നു  നിലനില്‍ക്കുന്നത് എന്നത്  കൊണ്ട് തന്നെ . അത്ര മാത്രം സംഘടനാ സ്വാതന്ത്ര്യത്തിന്റെ  മറവില്‍  ആദര്‍ശത്തിന്റെയും , അവകാശങ്ങളുടെയും , അധികാരത്തിന്റെയും  പേരില്‍  സമൂഹം  വിഘടിച്ചു  സ്ഫോടനാത്മകവും, സങ്കുചിതവും , മലീമസവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ് എന്നുള്ളത്  ഖേദകരവും  വേദനാജനകവുമായ  വസ്തുതയാണ്
                                ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെയാണ്  സാര്‍വ്വത്രിക -രാഷ്ട്രീയ  കക്ഷികളും നിഷ്പക്ഷരായ വിഭാഗത്തെ നിഷ്കരുണം അവഗണിച്ചു  സാമുദായിക സംഘടനകളുള്‍പ്പടെയുള്ളവരുടെ  തിണ്ണ നിരങ്ങാന്‍ മത്സരിക്കുന്നതും അവയെ വിശ്വാസത്തിലെടുക്കാനും , പ്രീതിപ്പെടുത്താനും പരിശ്രമിക്കുന്നത് . അത്തരം സംഘടനകളുടെ സംഘടിത മുതലാളിമാര്‍  തലയെണ്ണി  കാട്ടി അധികാര ദുര്‍ഗ്ഗങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന  കാഴ്ച വിഡ്ഢികളെ പോലെ കഴിഞ്ഞ കുറെ കാലങ്ങളായി നാം കണ്ടു വരികയാണല്ലോ . തെരഞ്ഞെടുപ്പുകളുടെ കാഹളമുയരുമ്പോഴാണിവരുടെ   ആത്മ വീര്യം സടകുടഞ്ഞുണരുന്നതും ,വീതം വയ്പ്പിന്റെയും ,വിഴുപ്പലക്കലുകളുടേയും , വീമ്പ് പറച്ചിലുകളുടേയും  വീരസ്യങ്ങള്‍ കൊണ്ട് ശബ്ദ മുഖരിതമായി  ഗോളാന്തര വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നത്.
സാമുദായിക സംഘടനകളുടെ കാര്യം :-  
 ഓരോ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ ഇവിടെയുള്ള ഒട്ടുമിക്ക സമുദായവും  പരസ്യ പിന്തുണ പ്രഖ്യാപിക്കാറുള്ളൂ . ഭരണത്തിലിരിക്കുന്നവര്‍  കഴിഞ്ഞ 5 വര്‍ഷക്കാലവും  സമുദായ ഉദ്ദാരണത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല എന്നവര്‍ പഴി പറയും .പ്രതിപക്ഷ കക്ഷികള്‍ക്ക്  പിന്തുണ പ്രഖ്യാപിക്കും , പുതിയ മന്ത്രി സഭ വരും  വിജയിപ്പിച്ചവരോധിച്ചത്  ഞങ്ങളാണെന്ന്  വീമ്പിളക്കും . കേരളത്തില്‍ തുടര്‍ച്ചയായി  ഭരിക്കാന്‍ ജനമൊരു സര്‍ക്കാറിനേയും അനുവദിക്കില്ലയെന്നത്‌  ഇക്കൂട്ടര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. വാസ്തവത്തില്‍ ഈ പറയെപ്പെടുന്ന അത്രയും സ്വാധീനം  കേരളത്തില്‍ സാമുദായിക സംഘടനകള്‍ക്കുണ്ടോ ഇന്നു സംശയിച്ചു പോകുന്നു . മുതലാളിമാര്‍ പറയുന്നിടത്തൊക്കെ കുത്താനും മാത്രമുള്ള  സാക്ഷരത മാത്രമേ  ഇക്കണ്ട കാലം കൊണ്ട് മലയാളി നേടിയിട്ടുള്ളോ? മാറി മാറി ഇടതിനും വലതിനും  സമുദായ സ്നേഹമില്ലെന്നും  ഞങ്ങളുടെ വോട്ടു നേടി  ജയിച്ചതിന്റെ നന്ദിയില്ലെന്നും പരാതി പറയുന്ന ഭൂരിപക്ഷ ഹൈന്ദവ സമുദായങ്ങള്‍ ലോകത്തെ സര്‍വ്വത്ര ഹൈന്ദവരുടേയും  ഹോള്‍ സെയില്‍ രക്ഷകരായി  സ്വയം അവരോധിച്ചു  നടക്കുന്ന ബി .ജെ .പി  എന്ന ഭാരത ജനതാ പാര്‍ട്ടിയെ  കേരളത്തില്‍ പിന്തുണച്ചു വിജയിപ്പിച്ചു  ഭരണത്തിലവരോധിക്കുന്നില്ല . അധികാരത്തിന്റെ നിഴല്‍ പറ്റി സുഖലാളനകളില്‍ പരമാനന്ദം കണ്ടെത്താന്‍ മുതലാളിമാര്‍ക്കാകില്ല  പിന്നെ . അത് കൊണ്ട് തന്നെയാവണം  നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍  ആര് ജയിക്കുമെന്ന്  ഒരു തിട്ടവുമില്ലാത്ത  ആഷ്‌ പൂഷ് കണ്‍ഫ്യൂഷനില്‍  സകല കോമാളികളും ചേര്‍ന്ന് മന :സാക്ഷി  വോട്ടെന്ന മാന്ത്രിക വടി ചുഴറ്റി കാത്തിരിക്കുന്നത്
                                                                                                                                              
                                                                                                               
 ഞാന്‍ പുണ്യവാളന്‍
                                                                                                                                                തിരുവനന്തപുരം
                                              

Tuesday 8 May 2012

സ്ത്രീ പീഡനത്തിനെതിരെ

വരുന്നു ഞങ്ങള്‍  വരുന്നു ഞങ്ങള്‍ 
വിരുന്നൊരുക്കാന്‍ വരുന്നു ഞങ്ങള്‍ 
സ്ത്രീ വിമോചനത്തിന്‍  തൂലികയേന്തി ഭാരത മണ്ണില്‍ 
സമസ്ത ശ്രംഖല  കോര്‍ത്തിണക്കാന്‍ 
മഹിളകളായി വരുന്നു ഞങ്ങള്‍ അണിയണിയായി
അടിമത്വത്തിന്‍  കട്ടി ചങ്ങല  പൊട്ടിച്ചെറിയൂ  കടലിന്‍  മദ്ധ്യേ 
സ്വാര്തഥയല്ലിത്  സോദര ബന്ധം 
സത് ഗുണമാണീ  ഭാരത മണ്ണില്‍ 
അറിയൂ അറിയൂ  സോദരരേ 
മോതിര വിരലില്‍  അണിയുമൊരുഗ്രന്‍
മോഹത്തിന്റെ മങ്ങിയ വളയം
സുഖമെവിടെ  ശ്രുതിയെവിടെ 
അന്ധതയാണീ ഭര്ത്യ ഗൃഹം
കഴുത്തിലണിഞ്ഞൊരു കട്ടി ചങ്ങല 
ബന്ധത്തിന്റെ  വ്യഗ്രത  കാട്ടാന്‍  
ബന്ധിക്കുന്നു  പീഡനമോടവര്‍ 
കാരാഗ്യഹങ്ങളില്‍  തടവില്‍  പാര്‍ക്കാന്‍ 
മോചനമില്ലേ സ്ത്രീത്വത്തിന്‍ 
സമത്വം വിളമ്പാന്‍  മുമ്പൊരു  ഗാന്ധി 
ചോര പുരണ്ടീ ഭാരത മണ്ണില്‍  സമത്വത്തിന്‍  തൂലികയോടെ
 മരിച്ചു വീണു  മര്‍ത്ത്യന്‍ നടുവില്‍

കാണുന്നില്ലേ  പതനതിന്‍  സംശയമോടെ  വീക്ഷിക്കരുതേ
അയിത്തത്തിന്റെ  അറുകൊല ചിരിയാല്‍  
സാധുവാം  സ്ത്രീകളെ  ഭക്ഷിക്കരുതേ
സമത്വമാണീ  ഭാരത മണ്ണില്‍  മഹിളകളാമീ  ഞങ്ങള്‍ക്കും 
മദ്യത്തിന്റെ മായാ ലഹരിയില്‍ 
അടി പിടി കൊണ്ടു പുളയും ഞങ്ങള്‍ 
 അന്തി മയങ്ങും  നേരത്തന്നം 
ചവിട്ടി മെതിക്കും ഭര്‍ത്താക്കന്മാര്‍  അന്ധകരായി  മാറുന്നു 
കഴുത്തിലണിഞ്ഞൊരു  മിന്നുണ്ടെങ്കില്‍ 
സ്വാര്‍ത്ഥതയാണീ പുരുഷന്മാരില്‍ 
സ്വാര്‍ഥതയോടെ സ്ത്രീത്വത്തെ 
ചുട്ടു കരിച്ചു കൊല്ലുന്നു അറിയൂ അറിയൂ സോദരരേ
സ്ത്രീയായ് ജനിച്ചാല്‍  ശാപമിടാന്‍ 
തലമുറയിവിടെ കാതോര്ത്തിരിക്കേ
സമത്വമില്ലേ  ഞങ്ങള്‍ക്ക്  മോചനമില്ലേ ഞങ്ങള്‍ക്ക്    
പറയൂ പറയൂ സോദരരേ 
    പ്രസാദ്  മൈലക്കര 
 പ്രസാദ്  12 വര്‍ഷമായി സുഖമില്ലാതെ കിസക്കുന്നു. തെങ്ങില്‍ നിന്നും വീണു നട്ടെല്ലിനു ക്ഷതം സംഭവിച്ചു .2 കൈകള്‍ക്കും സ്വാധീനമില്ല . ഇപ്പോള്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നു 

Tuesday 1 May 2012

വെളിച്ചം



മതങ്ങള്‍ മതിലുകെട്ടി 
പ്രണയം മതില് ചട്ടക്കാരെ ഉണ്ടാക്കി 
ശാസ്ത്രത്തിന്റെ വെളിച്ചം 
മതിലുകളുടെ അടിവേരുകളില്‍ കതിവേച്ചപ്പോള്‍ 
സമൂഹത്തിലേക് ചൂണ്ടയിട്ടവന് 
മീന്‍ ലഭിക്കാതായി 
ചോരകൊണ്ടവര്‍ ചുമര്‍ ചിത്രമെഴുതി 
വീണ്ടും മതിലുകള്‍ കുതിച്ചു പൊങ്ങി 
വെളിച്ചം ലഭിക്കതെയായി

കൂരിരുട്ടില്‍ കോട്ടയത്തും
പെരുന്നയിലും ശിവഗിരിയിലും
പാണക്കാടും മീന്‍ ചന്തകള്‍ രൂപപെട്ടു

ജ്വലിച്ചു നിന്ന സമരകാലത്ത്
നിന്റെ മൃദു മേനിയില്‍ ചോരപോടിഞ്ഞപ്പോ
എന്റെ ഉടുമുണ്ട് കീറി വരിഞ്ഞു കെട്ടി
നിന്റെ ഹൃദയത്തിലേക് ജാഥ നയിച്ചപ്പോ
അറിഞ്ഞില്ല വിഭാഗിയത നമുക്കിടയിലും വരുമെന്ന്

വര്‍ഗസമരത്തിന്റെ വാള്‍മുനക്ക്
മതിലുകളോട് മല്ലിട്ട് മൂര്‍ച്ച
കുറഞ്ഞിരിക്കുന്നു

മന്നാടിയാര്‍
                     sanoop 

Saturday 21 April 2012

വിശപ്പ്

 ഈ നൂറ്റാണ്ടിലെ മാനവ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന ഭീക്ഷണി എന്താണെന്നു ചോദിച്ചാൽ അതിനൊരു ഒറ്റ ഉത്തരമേയുള്ളൂ വിശപ്പ്.  660 കോടി ലോക ജനതയിൽ 110 കോടി ജനം കടുത്ത പട്ടിണിയിൽ . 3 നേരം ഭക്ഷണം കഴിക്കാൻ പറ്റാത്തവരായി 300  കോടീ പേർ ലോകത്തുണ്ട്. വേണ്ടത്ര പോക്ഷകഹാരം ലഭിക്കാത്തത് മൂലം 1800 കുട്ടികളാണ് പ്രതിദിനം മരിച്ചു വീഴുന്നത്. ലോകത്ത് 20 ഓളം രാജ്യങ്ങൾ കടുത്ത ഭക്ഷ്യ പ്രതി സന്ധി നേരിടുന്നു. കാമറൂൺ, ഡയാന, ഇന്ത്യോപ്യ,ഹോട്ടുറാസ്, മൊറോക്കോ, സുഡാൻ, സെനൽ, സാപിയ, മൗറത്താനിയ,പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഭക്ഷ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ലോകത്തെ പട്ടിണിക്കാരിൽ 29% ഇന്ത്യയിലാണ് എന്നുള്ളത് ഏറെ പരാമർശിക്കപ്പെടേണ്ടതാണ്. വിശപ്പ് അനീതിയുടെയും, ലോക സമ്പത്തിന്റേയും അസമമായ വിതരണത്തിന്റേയും സന്തതിയാണ്. പട്ടിണിയും, വിശപ്പും ഭക്ഷണത്തിന്റെ ഉടമസ്ഥാവകാശവുമായ്  ബന്ധപ്പെട്ടിരിക്കുന്നു.ഭക്ഷണം വേണ്ടത്ര ഉല്പാദിപ്പിക്കപ്പെടാത്തത് കൊണ്ടല്ല ജനങ്ങൾക്ക് വിശപ്പ് അനുഭവിക്കേണ്ടി വരുന്നത് .
                                                                                                         ഇപ്പോൾ ലോകത്തുണ്ടാകുന്ന വിശപ്പിന്റേതായ പ്രശ്നങ്ങൾ മുൻ കാലങ്ങളെ അപേക്ഷിച്ച് അസഹനീയമാണ്. ഇപ്പോഴത്തെ വിശപ്പിന് കാഠിന്യമേറിയത് കൊണ്ടല്ല മറിച്ചിപ്പോൾ വിശപ്പുണ്ടാക്കേണ്ടുന്ന ആവശ്യം ലോകത്തില്ല എന്നത് കൊണ്ടാണ്(അമർത്യസെൻ). സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യ വിരുദ്ധമായ സ്ഥതി ഗതികൾ നിലനിൽക്കുന്നത് കൊണ്ടാണ്  വലിയൊരു ജന വിഭാഗം പട്ടിണി കിടക്കേണ്ടി വരുന്നത്. ഭക്ഷ്യ ഉല്പാദനവും, നിയന്ത്രണവും, ഭൂമിയുടെ ഉടമസ്ഥവകാശവും ഏതാനും സമ്പന്നരിൽ മാത്രമായി ചുരുക്കുന്നു.രാഷ്ട്രീയ  നേത്യത്വവും ഉന്നത ഉദ്ധ്യോഗസ്ഥരും കൈ കൊള്ളുന്ന സമ്പനാനുകൂല്യ നിലപാടുകൾ ഭൂരിഭാഗം വരുന്ന ദരിദ്രർക്ക്  ജീവനോപാധികൾ നിഷേധിക്കുന്നു. ആഗോളാടിസ്ഥാനത്തിൽ ഭക്ഷ്യോല്പന്ന്യവും വിപണനവും കൂടുതൽ നിയന്ത്രിക്കുന്നത് ലാഭം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണ് .ഉല്പാദിപ്പിക്കുന്ന ഭക്ഷണത്തിൻ മേലുള്ള നിയന്ത്രണം ഏതാനും വികസിത രാജ്യങ്ങളിലും , വൻ രാജ്യങ്ങളിലും, വൻ കമ്പനികളിലും, സമ്പന്ന ക്യഷിക്കാരിലും ചുരുങ്ങിയിരിക്കുന്നു എന്നതാണ് വിശപ്പിന്റെ യതാർത്ഥ കാരണം.  ഇന്ത്യയിലെഔദ്ധ്യോഗിക കണക്കനുസരിച്ചായാലും മറ്റു രാജ്യങ്ങളിലുപയോഗിക്കുന്ന മാനദണ്ഡങ്ങളൾ വച്ചു പരിശോധിച്ചാലും വിശപ്പും, ദാരിദ്രവും അസഹനീയമായി  തുടരുന്ന രാജ്യമാണിന്ത്യ. ഇന്ത്യയിലെ ആഹാര ലഭ്യത 30 വർഷം മുമ്പുണ്ടായതിനേക്കാൾ കുറഞ്ഞിരിക്കുന്നു. ദാരിദ്യം  കണക്കാക്കുന്ന പഴയ മാനദണ്ഡങ്ങളനുസരിച്ചാണെങ്കിൽ ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ 75% ദാരിദ്ര രേഖയ്ക്കു താഴെയാണ്. 
                                                                    ദേശീയ കുടുംബാരോഗ്യ സർവ്വേ അനുസരിച്ചു 70% സ്തീകൾ വിളർച്ച ബാധിച്ചവരാണ്. 3 വയസ്സിനു താഴെയുള്ള കുട്ടികളിൽ  47% പോക്ഷകമില്ലായ്മ അനുഭവിക്കുന്നു. മുതിർന്നവരിൽ 48.5% നും  അവരുടെ പൊക്കത്തിനനുസരിച്ച്  തൂക്കമില്ല. ഭൂരിപക്ഷം ജനങ്ങൾക്കും വേണ്ടത്ര ഭക്ഷണവും ജീവനോപാധികളും കിട്ടുന്നില്ല. എല്ലാ തലങ്ങളിലും ജീവിത പ്രയാസങ്ങളുണ്ടായി കൊണ്ടിരിക്കുന്നു. കാർഷികോല്പന്നങ്ങളുടെ വില തകർച്ച ആവശ്യ സാധനങ്ങളുടെ വില വർദ്ദന മുതലായവ ദാരിദ്ര്യ വൽക്കരണ പ്രക്യയയ്ക്ക്  ആക്കം കൂട്ടുന്നു.  ഭക്ഷണമില്ലായ്മ പോക്ഷക കുറവിലേയ്ക്കും, രോഗങ്ങളിലേയ്ക്കും ജനങ്ങളെ  എത്തിക്കുന്നു. ഇന്ത്യയിൽ എക്കാലത്തും ദാരിദ്രത്തിന്റേതായ പ്രെശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ നിലവിലുള്ള  സങ്കീർണ്ണത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല
                                                                                                                     യാക്കോബ് പാറയിൽ d.y.f.i  നീലഗിരി ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറി







Thursday 12 April 2012

വരയില്‍ തെളിയുന്ന കാലുകള്‍

ചായക്കൂട്ടില്‍ ഞാന്‍ സാന്താക്ലോസിന്റെ കാലുകള്‍ വരയ്കുമ്പോള്‍ ഇത്രയും പൂര്നമാകുമോ എന്ന് വിചാരിച്ചില്ല . ഇപ്പോഴും ഉല്ലാസവാനായി  കാണുന്ന സാന്തായ്ക്ക് എന്നും എവിടെയും ഓടി ചാടി നടക്കാം . ഇത് പറയുന്നത് നഷ്ടപ്പെട്ടുപോയ കൌമാര കാലത്തിന്റെ നൊമ്പരത്തില്‍ വിതുമ്പുന്ന ശ്രീദേവി എന്നാ പതിനെട്ടുകാരി .

കരമന മേലാറന്നൂര്‍ T C 20/58 (7) വിനോദ് ഭവനിലെ അഞ്ചാമത്തെ കുട്ടിയായ അഞ്ചു എന്നാ ശ്രീദേവിക്ക് നടക്കണമെങ്കില്‍ പരസഹായവും ക്രെച്ചസും വേണം .
2009 ജൂണ്‍  23 നു വയ്കുന്നേരം സ്കൂളില്‍ നിന്നും വീട്ടിലേക്ക്‌ മടങ്ങാന്‍ റെയില്‍വേ ട്രാക്ക്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കവേ തകര്‍ന്നത്‌ മുന്നോട്ടുള്ള ജീവിതവും പോലീസുകാരി ആകാനുള്ള ആഗ്രഹവും ആണ് .
വിധി തൊടുത്തു വിട്ട അസ്ത്രം പോലെ പാഞ്ഞെത്തിയ ഷണ്ടിംഗ്  ട്രെയിന്‍  ഇടിച്ചു തകര്‍ത്തത് ശ്രീദേവിയുടെ രണ്ടു കാലുകളെയും ആയിരുന്നു .ഇതോടെ ഓര്‍മകളില്‍ പെയ്തിറങ്ങിയ കുട്ടി ക്കാലവും , മഴക്കാലവും കാലത്തിന്റെ പുതപ്പില്‍ ഒതുങ്ങിയത് പോലെയായി ശ്രീദേവിയുടെ ജീവിതം .

ആറുവര്‍ഷം മുന്‍പ്‌ അമ്മ സുമതി മരിച്ചു . അതിനു ശേഷം അച്ഛനാണ് ശ്രീദേവി അടക്കമുള്ള മക്കളുടെ തണല്‍ . അച്ഛന്‍ രാജേന്ദ്രന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സിലെ പ്യൂണ്‍ ആണ് . ചെറിയ വരുമാനം കൊണ്ട് മകളുടെ ചികിത്സ താങ്ങാനാവുന്നില്ല .

തീവണ്ടി കയറി ഇറങ്ങിയത് മൂലം ശ്രീദേവിയുടെ ഇടതു കാല്‍ മുട്ടിനു താഴെയും വലതു കാല്‍ മുട്ടിനു മേളിലും അറ്റുപോയിരുന്നു . തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങി എത്തിയ ശ്രീദേവിക്ക് സാന്ത്വനവും ആയി ഡോ . ശശി തരൂര്‍ എം പി എത്തി . കൃത്രിമ കാലുകള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കി . ഇപ്പോള്‍ അതിന്റെയും ക്രെചെസിന്റെയും സഹായത്താലാണ് പതുക്കെ  നടക്കുന്നത് .

മണക്കാട് ഗവ . വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പടിക്കവേ ആണ് ശ്രീദേവിക്ക് അപകടം പിണഞ്ഞത് . ഒപ്പം ഇരുന്നു പഠിച്ച സഹപാഠികളുടെയും പഠിപ്പിച്ച അധ്യാപകരുടെയും മനസ്സില്‍ നിന്ന് ശ്രീദേവി ക്രമേണ മാഞ്ഞു പോയി . മനസ്സ് മരവിച്ചതോടെ തുടര്‍ന്ന് പഠിക്കാനും കഴിഞ്ഞില്ല .

ഒടുവില്‍ കൃത്രിമ കാലുകള്‍ ഘടിപ്പിച്ചു വീട്ടില്‍ ഇരുന്നപ്പോള്‍ മനസ്സിലെ ചിത്ര കാറി വീണ്ടും ഉണര്‍ന്നു . ഇപ്പോഴും ഉല്ലാസ വാനായും കൈ നിറയെ സമ്മാനവുമായി നടക്കുന്ന സാന്ത ക്ലോസിനെ ചുവന്ന ചായ കൂട്ടില്‍ വരച്ചു നൂല്‍ കൊണ്ട് പ്രത്യേക രീതിയില്‍ തയ്യാറാക്കി ചുവരില്‍ പതിപ്പിച്ചു . തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ വരച്ചു .

ചേച്ചി ലെക്ഷ്മി മലപ്പുറത്ത്‌ നഴ്സിംഗ് പഠിച്ചു കൊണ്ടിരുന്നത് അവസാനിപ്പിച്ചു അനുജതിക്ക് തണലായി .അനുജതിക്ക് കുറവുകള്‍ വരാതെ നോക്കാന്‍ സഹോതരങ്ങലായ ഷൈജുവും ബൈജുവും വിനോദും എപ്പോളും ഉണ്ട് . കൂലി പനിക്കാരായ ഇവര്‍ക്ക് പരിമിതികള്‍ ഉള്ളതിനാല്‍ അനുജത്തിയുടെ മുന്നോട്ടുള്ള ജീവിതം വെല്ലുവിളി ആയിരിക്കുകയാണ് . നാളെ ഇവരും കൂടോഴിയുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ട കാലുകള്‍ക്ക് പകരം കൃത്രിമ കാലുകള്‍ വച്ച് എത്രനാള്‍ ജീവിക്കും എന്നാ ആകുലതയില്‍ ആണ് ശ്രീദേവി . ഇടുങ്ങിയ മുറികളുള്ള വീട്ടില്‍ സൌകര്യങ്ങള്‍ ഇല്ല .അനുകമ്പ വേണ്ട . അദ്വാനിക്കാന്‍ കെല്‍പ്പ് ഉണ്ടെന്നു മനസ്സ് പറയുന്നു . റെയില്‍ പാളത്തില്‍ മുറിച്ചു മാറ്റപ്പെട്ട വേദന കള്‍ക്ക്  ഒരു ആശ്വാസം ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് ശ്രീദേവി .

കടപ്പാട് : മാതൃഭുമി 

Saturday 7 April 2012

മിജേഷിനെ പരിചയപ്പെടു ...


സുഹൃത്തുക്കളേ,

ഞാന്‍ മിജേഷ്‌.കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി.നട്ടെല്ലിനെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന  ''മെനിഞ്ചോ മൈലോസില്‍'' എന്ന രോഗം മൂലം ജന്മനാ ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്ത ഒരാളാണ് ഞാന്‍.വയസ്സ് 31. രോഗാവസ്ഥ മൂലം വീട്ടിനുള്ളില്‍ തന്നെ കഴിയേണ്ടി വന്നതിനാല്‍ പ്രാഥമിക വിദ്യാഭാസം വീട്ടില്‍ തന്നെ നടത്തി.അക്ഷരം പഠിച്ച ശേഷം നിരന്തരമായ വായനയിലൂടെ അറിവുകള്‍ നേടാന്‍ പരമാവധി പരിശ്രമിച്ചു  .

ചിത്രരചനയില്‍ വളരെയേറെ കമ്പമുണ്ട്.പക്ഷെ,ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ല.എന്‍റെ ആരാധനാപാത്രങ്ങളായ പ്രമുഖ വ്യക്തിത്വങ്ങളുടെ കാരിക്കേച്ചറുകള്‍ അവര്‍ക്കയച്ചു നല്‍കി അതില്‍ അവരുടെ കയ്യൊപ്പുകള്‍ സമ്പാദിക്കുക എന്നത് എന്‍റെ ഹോബികളിലൊന്നാണ്.അങ്ങനെ മദര്‍ തെരേസ്സ,എ.പി.ജെ.അബ്ദുള്‍കലാം,യേശുദാസ്,ഇ.കെ.നായനാര്‍,വി.എസ്.അച്യുതാനന്ദന്‍,സുകുമാര്‍ അഴീക്കോട്‌,ഓ.എന്‍.വി.കുറുപ്പ് തുടങ്ങി 16ല്‍ പരം പ്രമുഖര്‍ അങ്ങനെ ഞാന്‍ വരച്ച അവരുടെ ചിത്രങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തി അയച്ചു തന്നത് ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു.








കവിതാരചനയിലും കമ്പമുള്ളയാളാണ് ഞാന്‍.ഓണ്‍ലൈന്‍ സാഹിത്യ കൂട്ടായ്മകളില്‍ രചനകള്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.സ്പോര്‍ട്സ്‌,സാഹിത്യം,രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍  എന്‍റെതായ അഭിരുചികളും ഇഷ്ടങ്ങളും സൂക്ഷിക്കുന്ന എനിക്ക് 'wings' ലൂടെ എന്‍റെ സര്‍ഗാത്മകമായ രചനകള്‍  പങ്കുവെക്കാന്‍ അവസരം കിട്ടുന്നതിലും കൂടുതല്‍ സുഹൃത്തുക്കളെ ലഭിക്കുന്നതിലും അതിയായ സന്തോഷമുണ്ട് .

NB: ''രാജാ രവിവര്‍മ്മയുടെയും ഡാവിഞ്ചിയുടെയും വിശ്വപ്രസിദ്ധമായ ക്ലാസിക്‌ സൃഷ്ട്ടികള്‍ ഞാന്‍ എന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്പുന:സൃഷ്ട്ടിച്ചതാണീ ചിത്രങ്ങള്‍;തെറ്റുകുറ്റങ്ങള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക..''


MIJESH MARKOSE
My Mail ID : mijesh505@gmail.com
phone number.-9495686490 




സ്നേഹം

സ്നേഹം


സ്നേഹിക്കുവാനായ് പിറന്നവര്‍ നാം..!

സ്നേഹം നിലക്കാത്ത ശാന്തി ഗീതം..
സ്നേഹത്തിനില്ലില്ലാ  
ജാതിമതങ്ങള്‍..!

സ്നേഹത്തിനില്ലാ  വര്‍ണ്ണഭേതം..! 


ഒരു നാളില്‍ അറിയാതെ വന്നുചേര്‍ന്നു..
ഒരു നാളില്‍ ഓര്‍ക്കാതെ യാത്രയാവും..!
ഇടയില്‍ നാം  ആര്‍ത്തിയാല്‍ കരുതിവെച്ച -
തിടവേള തീരുമ്പോള്‍ അന്ന്യമാവും..!


കാരുണ്യം തേടി കരങ്ങള്‍ നീട്ടി
കാതര ഹൃദയവുമായി നില്‍ക്കും
കൂടപ്പിറപ്പിന്‍റെ   ജീവനിലിത്തിരി
സാന്ത്വന തീര്‍ത്ഥം തെളിച്ചിടുമ്പോള്‍
കണ്ണുനീര്‍ വറ്റിയ  മിഴികളിലാര്‍ദ്രമാം 
കനിവിന്‍ നിലാവായ് നിറഞ്ഞിടുമ്പോള്‍..
എത്രമേല്‍ ധന്യം ഈ ചെറുജീവിതം...
മറ്റുള്ള നേട്ടങ്ങള്‍ വ്യര്‍ത്ഥമല്ലേ..!


ബുദ്ധനും ക്രിസ്തുവും കൃഷ്ണനും ഗാന്ധിയും 
ചൊല്ലിയതീ സ്നേഹ മന്ത്രമല്ലേ..
വിശ്വഹൃദയത്തില്‍  നിത്യം മുഴങ്ങുന്ന
വിസ്മയ നാദവും സ്നേഹമല്ലേ..!


സതീഷ്‌  കൊയിലത്ത്

പാലക്കാട്
Mob: 9961886562

Tuesday 3 April 2012

WINGSonline - നു പ്രശസ്ത എഴുത്തുകാരന്‍ ശ്രീ . ജോര്‍ജ് ഓണക്കൂര്‍ സര്‍ എഴുതി അയച്ചു തന്ന ആശംസ കുറിപ്പ് ...

ജോര്‍ജ്  ഓണക്കൂര്‍ സര്‍ -നു 'TEAM WINGS' - ന്റെ  നന്ദി ..!!

കാഴ്ചവട്ടം -( ഈ ആഴ്ചയിലെ ചിത്രം - 1)




വാര്ധക്ക്യം ഭാരമായി അമ്മയെ ഉപേക്ഷിക്കുന്ന മക്കളെ ഓര്‍ക്കുക....,ഭാരമാവില്ല ഒരു മക്കളും അമ്മക്ക്....!!
തന്നെക്കാളും ഇരട്ടി ഭാരമുള്ള മകനെ എളിയില്‍ വെച്ച് നടക്കുന്ന മാതാവ്...!!
ഇന്നത്തെ തലമുറ വൃദ്ധ സദനങ്ങളില്‍ അടക്കുന്ന മാതാവ്....!!
സ്വോന്തമായി പരിചരിക്കാന്‍ കഴിയാതെ ഹോം നഴ്സിനെ ഏല്‍പ്പിക്കുന്ന മക്കളുടെ മാതാവ്...!!
ഈ മോന്‍ അമ്മയ്ക്ക് ഒരു ഭാരം അല്ല....90 കിലോ ഭാരമുള്ള മനോരോഗമുള്ള മകനെ എളിയില്‍ വെച്ച് നടന്നു പോകുന്ന , അമ്മ...ഒരു ഹൃദയ സ്പര്‍ശിയായ ,ഫോട്ടോ,,ഈ ഫോട്ടോ കണ്ടതില്‍ ഈ അമ്മയെ കണ്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു .....!!! 


Monday 2 April 2012

കണ്ണുതുറക്കാത്ത ദൈവങ്ങളേ.. നിങ്ങളീ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ..



കണ്ണുതുറക്കാത്ത ദൈവങ്ങളെ..
കരയാനറിയാത്ത..ചിരിക്കാനറിയാത്ത
കളിമൺ പ്രതിമകളെ...

വയലാർ വെറുതെയല്ല ഈ വരികളെഴുതിയത്. സർവത്ര അഭിമാനികളും അതിനേക്കൾ അഹംഭാവികളുമായ അഭിനവ രാഷ്ട്രീയ പ്രവരന്മാർ മാത്രമാണപ്പോ ഈ വരികളിലെ ഇത്.. എന്തിനേറെപ്പറയണം. നാൾക്കു നാൾ ലവന്മാരെ ചുമക്കാൻ കേരളഭൂമിക്ക് ഇനീം ലേശം കൂടീ കരുത്തുകൊടൂക്കണെ പരശുരാമൻ സാറേ.. 

വളരെ സിമ്പിളായ ഒരു സംഭവമാണ് ഇപ്പോഴത്തെ അവധൂതന്റെ ഇളക്കത്തിനു മൂലവും കാരണവും. സർവത്രാതി ഐപീയെല്ലിലെ മതിലിടിയലും കോടീപതി സെഞ്ചൂറിയൻ കഥകളും സീപിയെല്ലെന്ന സിനിമക്കളിയും മാത്രമാണല്ലോ ഇന്ത്യാമഹാരാജ്യത്തെ മുഖ്യ കേളിയും വാർത്താപ്രക്ഷേപണവും നാട്ടൂവർത്തമാനവും. അങ്ങനെയിരിക്കെ ദാ കേട്ടു ഒരു വാർത്ത. (പ്രീയവായനക്കാരാ താങ്കൾ കേട്ടുകാണില്ല ഇത് മഹാരാജാസ്സുകാരുടെ സ്വകാര്യവാർത്തയാണേ) 

മഹാരാജാസ്സിലിലേക്ക് ഡിസ്കസ് ത്രോയിൽ ഒരു സ്വർണമെഡലും, ജാവലിൻ തോയിൽ ഒരു വെള്ളി മെഡലും 4x400 മീറ്റർ റിലേക്ക് ഒരു വെങ്കലവും എത്തിയിരിക്കുന്നു.  സംഗതികൾ എല്ലാം ഒരേയൊരാൾ കൊണ്ടുവന്നത്. “രഞ്ജിത് എം എസ്” എന്ന ബി എ ഹിസ്റ്ററി മൂന്നാം വർഷക്കാരനും എംസിയാർവി ന്യുമെൻസ് ഹോസ്റ്റലിലെ അന്തേവാസിയുമായ ചുണക്കുട്ടിയാണ് കഥാനായകൻ.  ബംഗളുരുവിൽ നടന്ന ദേശീയ പാരാ അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരള നാടിന്റെ അഭിമാനം കാത്ത മിടുമിടുക്കൻ. ടിന്റു ലൂക്കയും ഉഷച്ചേച്ചീടെ പിള്ളാരും മേഴ്സിക്കുട്ടന്റെ പുത്രനുമൊക്കെ കേരളരാജ്യത്തെ മ‌-കാരത്തിൽ തുടങ്ങുന്ന പത്രങ്ങളും ദേശാഭിമാനിയുടെ ഇതളും ചാനൽ പടകളും സവിസ്തരം ആഘോഷിച്ചപ്പോൾ  പാരാ അത്ലെറ്റിക്സ് ച്യമ്പ്യൻഷിപ്പിലെ നേട്ടം പൂടക്കു സമം അവഗണിക്കപ്പെട്ടതിൽ ലവലേശം ശംശയിക്കേണ്ട. അതങ്ങനെയെ ആവൂ. കഥാനായകനായ രഞ്ജിത് എം എസ് അതോട്ട് കാണാനും പോകുന്നില്ല. കാരണം രഞ്ജിത് കാഴ്ചയറ്റവനാണ്. നിങ്ങളുടെ ഭാഷയിൽ ബ്ലൈന്റ്. അവന്റെ നേട്ടങ്ങൾക്ക് മുന്നിൽ ഇതു വായിക്കുന്ന സാമൂഹ്യനും സഖാവും സുന്ദരികളും സുന്ദരന്മാരും സർവോപരി സർകാരും ബ്ലൈന്റ് ആയെന്നതാണ് മറ്റൊരു സത്യം. കോടികൾ ചെലവാക്കി കേരളാപ്രദേശ് ഒഴികെ എല്ലാ ലൊട്ടുലൊടുക്ക് സംസ്ഥനങ്ങളും യഥാവിധി അവരവരുടെ താരങ്ങളെ നാഷണൽ മീറ്റുകൾക്ക് വിടുമ്പോൾ കേരളം സാധാ തേഡ് ക്ലാസ് ട്രെയിൻ കമ്പാർട്മെന്റിൽ പാവം കുട്ടീകളെ തള്ളി വിടുന്നത് ചിലപ്പോ നിങ്ങൾ വായിച്ചിരിക്കും. കേരളത്തിനോട് സുല്ലിട്ട കായികതാരങ്ങളെ തമിഴ് നാടും മറ്റും കൊത്തിക്കൊണ്ടു പോയാലും ഇവിടെ കായികവകുപ്പ് “ഠ” വട്ടത്തിൽ വട്ടുകളിച്ച് നിൽകും. 

അങ്ങിനെയാണ് പാവം രഞ്ജിത്ത് വാർത്തയല്ലാതായത്. പിന്നെന്തിനു അവധൂതന്‍ ഇതിന്മേൽ വലിഞ്ഞ് തൂങ്ങണം..? അത് നിങ്ങളുടെ സംശയം. 
പറഞ്ഞ് തരാമേ..
ഇപ്പറഞ്ഞ രഞ്ജിത്ത് കേരളത്തിന്റെ പ്രതിനിധിയായി നാഷണൽ പാരാ അത്ലെറ്റിക് ചാമ്പ്യൻഷിപ്പിനു വണ്ടിപിടിച്ചത് 500 രൂ ഇന്ത്യൻ മണീസുമായിട്ടാണെന്ന് മഹാരാജസ്സുകാര്‍ക്ക്  മാത്രമറിയാവുന്ന രഹസ്യം. അതും കടം വാങ്ങിയത്. ഫുഡാന്റക്കോമോഡേഷൻ സംഖാടകർ ഫ്രീയായി കൊടുത്തതുകൊണ്ട് കഴിക്കാനും കുളിക്കാനും കിടക്കാനും പാങ്ങായി. ഡെയ്ലി അഞ്ഞൂറു മണീസ് മെയ്കാട് വർക്കർ ശമ്പളം കൈപറ്റുന്ന കേരളത്തീന്ന് ഒരു പാവം അത്ലെറ്റ് ഇങ്ങനെയും ഒരു നാഷണൽ ലെവൽ മീറ്റിൽ പങ്കെടുക്കുന്നു. അഭിമാനിക്കാനുള്ള വകയുണ്ട്. മഹാരാജാസ്സിനു വേണ്ടി ബ്ലൈന്റ് ക്രിക്കറ്റ് മത്സരത്തിൽ ട്രോഫി നേടിയ ഈ ആൾ കേരള ബ്ലൈന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അതേസമയം ആൾകേരള ബ്ലൈന്റ് സ്റ്റൂഡന്റ് ഫെഡറേഷന്റെ സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയാണു സഹോദരങ്ങളെ.  എന്നിട്ടൂം രഞ്ജിത്തിനും മീറ്റിനു പോകാൻ പിരിവെടുത്ത അഞ്ഞൂറു രൂപ മാത്രം. അങ്ങനെ അഞ്ഞൂറു രൂപയുടെ സാമ്പത്തിക ചെലവിൽ രഞ്ജിത്ത് കേരളമഹാരാജ്യത്തിനു നേടിക്കൊടുത്തതാണ് ആ കൈയ്യിലിരിക്കുന്ന സ്വർണ/വെള്ളി/വെങ്കല മെഡലുകൾ. സർവരാജ്യ മലയാളികളെ നാണിച്ചുകൊള്ളുക. ആ മെഡലുകൾ എന്നെയും നിങ്ങളെയും നോക്കി ആർത്തു കൂവുന്നുണ്ട്.
പോട്ടെ ഇനീം സാമൂഹ്യനു കലി തീർക്കാനുണ്ട്. പക്ഷെ സർകാർ വശം ചില ചോദ്യങ്ങളായി എറിഞ്ഞു തരാം. സൌകര്യപ്പെടുമെങ്കിൽ സ്വസ്തമായി ഇരുന്ന് ചിന്തിക്ക് ബഹു. കായിക വകുപ്പ് മന്ത്രീ, ബഹു ബഹു വിഗലാംഗക്ഷേമ ഉദ്യോഗസ്ഥപ്രഭുക്കളെ.
1. കേരളത്തിനെ പ്രതിനിധീകരിച്ച് രഞ്ജിത്ത് ബംഗളുരുവിലേക്ക് പോയത് ആരാനും നിങ്ങളോട് പറഞ്ഞിരുന്നോ..? 
2. പറഞ്ഞിരുന്നെങ്കിൽ തന്നെ രഞിജിത്തിനും കൂട്ടുകാർക്കും യാത്രാപ്പടിയെങ്കിലും കൊടുക്കാൻ നിങ്ങൾക്ക് നേരവും കാലവും ഒത്തില്ലെ..? 
3. രഞ്ജിത് മെഡലുകളും കൊണ്ട് തിരിച്ചു വന്നപ്പോ നിങ്ങളിലൊരാളും ആ വഴി വന്നില്ലല്ലോ ഒരു നല്ല വാക്ക് പറയാൻ. അതോ പിറവത്തീന്ന് നെയ്യാറ്റിങ്കരക്കുള്ള യാത്രാക്ഷീണത്തിലാന്നോ..?
4. നാഷണൽ പാരാ അത്ലെറ്റിക് വിജയികൾക്ക് സ്വർണമൊന്നുക്ക്- രൂ 3 ലക്ഷവും, വെള്ളിക്ക് രൂ.2 ലക്ഷവും, വെങ്കലത്തിനു 1 ലക്ഷവും കൊടുത്ത മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൽ ഇന്ത്യാമഹാരജ്യത്തിനെ ഭാഗം തന്നെയോ..? അങ്ങിനെയെങ്കിൽ കേരളമോ..? 
5.  ഇനി രഞ്ജിത്തും കൂട്ടരും പങ്കെടുക്കേണ്ട പാരാ ഓളിമ്പിക്സ് നാഷണൽ ക്യാമ്പിനെ കുറിച്ച് എന്തരേലും വെവരമുണ്ടോ മന്ത്രാലയമേ..? 
6. രഞിത്തിനും കൂട്ടർക്കും നാഷണൽ ക്യാമ്പിനു പോകാനുള്ള ചെലവ് കൊടുക്കാൻ വേൾഡ് ബാങ്കിന്റെ ഫണ്ട് തരപ്പെടുത്തേണ്ടതുണ്ടൊ അതോ ഇവർ വീടും പറമ്പും പണയം വയ്കണോ..? 
(ഏക ജ്യേഷ്ഠന്റെ വരുമാനമാണ് രഞ്ജിത്തിന്റെ ആലുവയിലുള്ള വീടിന്റെ ഊർജം എന്ന് കൂട്ടിച്ചേർക്കട്ടെ). 
7. അംഗവൈകല്യമില്ലാത്ത കായിക താരങ്ങൾ മെഡലുമായി തിരിച്ചെത്തുമ്പോൾ നാടുമുഴുവൻ കൊണ്ടാടി നഗരപ്രദിക്ഷിണവും നടത്തി അവർക്ക് റെയില്വേയിലും പോലീസിലും ജ്വാലി കൊടുക്കാൻ അല്പം മടിച്ചാണെങ്കിലും ശ്രമിക്കുന്ന കേരളനാട്ടിൽ ഈ വീരനായകന് ഒരു മിനിമം ഓഫീസ് അസിസ്റ്റന്റ് തസ്തിക ശൃഷ്ഠിച്ചു കൊടുത്താൽ ആകാശമിടിഞ്ഞ് പോകുമോ മന്ത്രീ സാറെ..? 
8. കായികതാരവും പുരസ്കാര ജേതാവുമായിട്ടൂം നാടിന്റെ അഭിമാനം ദാ ഇങ്ങനെ മെഡലുകളായി കൊണ്ടുവന്നു തന്നിട്ടൂം അംഗവൈകല്യത്തെച്ചോല്ലി ഈ പാവങ്ങളെ തമസ്കരിക്കുന്ന എന്നെയും നിങ്ങളെയുമൊക്കെ എന്തോന്ന് വിളിച്ചാലാണ് മതിയാവുക എന്നുകൂടി പറഞ്ഞ് തരണം പൊന്നും കൂടപ്പിറപ്പുകളെ. 
കണ്ണുള്ളവർ മാത്രം കാണട്ടെ.. ചെവിയുള്ളവർ മാത്രം കേൾക്കട്ടെ. ഇതുണ്ടായിട്ടൂം കാണാത്തവരും കേൾക്കാത്തവരും അവരവരുടെ ഹൃദയങ്ങൾക്ക് വൈകല്യമുള്ളവരാകയാൽ നിങ്ങൾ സുഭിക്ഷം തിന്നു കുടിച്ച് വാഴുക. അവസാനം ഏതെങ്കിലും ആശുപത്രിയുടെ ഐ സി യുവിൽ യന്ത്രശ്ശവമാകുക. ഒടുവിൽ ഒരു സ്വിച്ചിന്റെ സ്വരത്തോടെ മരണത്തെ പുൽകുക. 

കുറിമാനം: ഇതു വായിച്ചിട്ട് രഞ്ജിത്തിനെ കാണണമെന്നു തോന്നുവർ നേരെ എറണാകുളത്ത് എം സി ആർ വി ഹോസ്റ്റലിലെത്തുക. ഫോണുള്ളവർ വിളിക്കുക. 9747385560-രഞ്ജിത്. ഒരു നമ്പർ കൂടി തരാം കൂട്ടൂകാരന്റെ. 9747648103. ആദ്യത്തെ നമ്പർ തൽകാലം നിലവിലില്ല. ബംഗളുരുവിലെ നാഷണൽ പാരാ അത്ലെറ്റിക് ച്യമ്പൻഷിപ്പിനിടയിൽ രഞ്ജിത്തിന്റെ കയ്യിൽ  നിന്നും നഷ്ടപ്പെട്ടു. അതെ കേരളമഹാരാജ്യത്തിന്റെ അന്തസ്സു കാക്കുന്നതിനുള്ള പ്രയത്നത്തിനിടയിൽ. 

- അവധൂതന്‍ 

പൊള്ളുന്ന കാലം - (കവിത) - A.K രാജി


Saturday 31 March 2012

OLD AGE PROBLAMES



A man’s life is normally divided into five main stages namely infancy, childhood, adolescence, adulthood and old age. In each of these stages an Individual has to find himself in different situations and face different problems.

In old age physical strength deteriorates, mental stability diminished, money power become bleak and eye sight suffers a setback. It is only for blessed few old age may prove to be a stage of contentment and satisfaction. But for lager number of people it may actually became a period of disappointment, dejection, disease, repentance and loneliness.
The Psychological side of the Problem
In modern civilized societies has given rise to great many psychological, social and medical problems. More than the physical disability, the mental disability and disorders make the old people to suffer. The two major psychotic disorder or older people are-Senile dementia (associated with cerebral atrophy and degeneration), Psychosis with cerebral arteriosclerosis (Associate with either blocking or ruptures in the cerebral arteries)
Socio-Cultural factors of the problem
Cultural peculiarities and rural urban background of the old people for e.g. have a close bearing with this problem.

Actual problem of old people :-

Old age is subjected to stresses and strain. In fact certain special stresses are typically confronting the age:-

·         Retirement and reduced income
·         Failing health &Invalidism
·         Isolation and loneliness
·         The problem of meaning of life & death 

Friday 30 March 2012

സ്നേഹത്തൂവല്‍


സ്നേഹത്തൂവല്‍

ആര്‍ദ്രമാം ഹൃദയത്തില്‍
ഒഴുകി സ്നേഹത്തിന്‍ ഗാനം
ഒരു നിലീമയാം മധുഗാനം
മൃദുല  സ്വരമാം തന്ത്രികള്‍ മീട്ടി
ഒഴുകി സ്നേഹത്തിന്‍  ഗാനം
ശോകമാം വിപഞ്ചികയില്‍
ഒരു നേര്‍ത്തതലോടലായി നിന്‍ ഗാനം
ഒരു സ്നേഹനിശ്വസമാം ഗാനം

- സൌമ്യ അയ്യര്‍ 

" ഫിസിക്കലി ഡിസേബിള്‍ഡ് "




(സര്‍ .സ്റ്റീഫന്‍ ഹോക്കിന്‍സും ബീഥോവനും മറ്റും പറയുന്നു)



ചക്രക്കസ്സേരക്ക് കൈക്കരുത്തേകി
ചക്രവാളത്തില്‍ മരുപ്പച്ച തേടി
പ്രപഞ്ചവ്യാപ്തം മനക്കോലാലളന്ന്
പ്രവാഹമാം കാലം അതെന്തെന്നു ചൊല്ലി
കാണാക്കാഴ്ച്ചയില്‍ സ്വപ്നങ്ങള്‍ പാകി
കൈകളെത്താപ്പൊക്കത്തില്‍ ഗോപുരം കെട്ടി
ദേഹമെത്തായിടം മനക്കുതിരമല്‍ താണ്‍ടി
കാതിലെത്താധ്വനിക്കൊത്ത് താളം ചവിട്ടി
നാവു പാടാപ്പാട്ടിന്റ്റെ ഈണം മുഴക്കി
ആവതില്ലാക്കമ്പൂന്നി ഹിമശൈലമേറി
അസാധ്യമാമേതും സുസ്സാധ്യമെന്നാക്കി
ഓടാതെ ഓടി, കാണാതെ കണ്ട്
പോകാതെ പോയി, കേള്‍ക്കാതെ കേട്ട്
പാടാതെ പാടി, തേടാതെ നേടി
ജന്മ മത്രയും ജീവിപ്പവന്‍ ഞാന്‍
നന്മയെത്രയും ശീലിച്ചവന്‍ ഞാന്‍
നീയോ.....?




(ക്ഷമിക്കുക..തലക്കെട്ട് തിരുത്തിക്കുറിക്കട്ടെ ഞാന്‍ . "ഡിഫറന്റ്റ്ലി ഏബിള്‍ഡ്"-എന്ന് വായിക്കുക)

ജീവിതം മാറ്റി മറിക്കാന്‍ 21 ദിവസങ്ങള്‍ !


ജീവിതത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു 21 ദിന കര്‍മ പദ്ധതി!
ജീവിതത്തില്‍ വിജയത്തിന് വേണ്ടിയുള്ള കുതിപ്പില്‍ മുന്നിലെത്താന്‍ നാം ഓരോരുത്തരും അതിയായി ആഗ്രഹിക്കുന്നുണ്ട്, കാരണം നമ്മുടെ നിലനില്പ് തന്നെ ഏറെക്കുറെ നാം നേടിയെടുക്കുന്ന ലക്ഷ്യങ്ങളില്‍ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് പലരും എങ്ങനെയെങ്കിലും വിജയിക്കണം എന്ന ആഗ്രഹത്തില്‍ പല സാഹസങ്ങളും തിരഞ്ഞെടുക്കുന്നു. പക്ഷെ, ഫലം കാണുന്നില്ല !
ജീവിതം വിജയത്തിന്റെ പാ ന്ഥാവില്‍ സ്ഥിരതയോടെ മുന്നേറണം എങ്കില്‍ ക്രമീകൃതവും തുടര്‍മാനവുമായ പരിശ്രമം ഉണ്ടായേ തീരൂ. കാരണം, അപ്രതീക്ഷിതമായി എപ്പോഴെങ്കിലും വന്നുപോകുന്ന ചില വിജയ മുഹൂര്‍ത്തങ്ങള്‍ നമ്മെ എങ്ങും എത്തിക്കാന്‍ പര്യാപ്തമല്ല. ആലോലമാടുന്ന കൊച്ചു തിരകള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ തീരത്തോടടുപ്പിക്കാന്‍ ശക്തമല്ലല്ലോ.
ലക്ഷ്യം നിര്‍ണ്ണയിക്കുക
വിജയത്തിനായുള്ള തയാറെടുപ്പില്‍ ഒരാള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തിന്റെ ലക്ഷ്യങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണ്. നാം വ്യക്തിപരമായി വിജയം നേടാന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ ഏതെന്നു ആദ്യം കണ്ടെത്തണം. എല്ലാവര്‍ക്കും എല്ലാ മേഖലകളും ഒരുപോലെ പ്രധാനപ്പെട്ടവ ആയിരിക്കില്ല. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സംഗീതവും സംഗീതജ്ഞന്‍ ആകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് കായിക രംഗവും ഒരുപോലെ പ്രധാനപ്പെട്ടതല്ലല്ലോ. അതുപോലെ, എല്ലാ കാര്യങ്ങളും - വിജയിക്കാന്‍ കഴിഞ്ഞേക്കും എന്ന് തോന്നിപ്പിക്കുന്നവ ആണെങ്കില്‍ - പോലും നമ്മുടെ വിജയ ലക്ഷ്യമായി നാം നിര്‍ണയിക്കേണ്ട കാര്യമില്ല
ലക്ഷ്യ സഹായക മേഖലകള്‍ തരം തിരിArrangong Desk |  www.kaithiri.comക്കാം
നിങ്ങളുടെ ജീവിതത്തിന്റെ പൊ തുവായ  ലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ശക്തിപ്പെടുത്തേണ്ട മേഖലകള്‍ ഏതെല്ലാം എന്നും കുറിക്കുക. നിങ്ങള്‍ ഒരു എഴുത്തുകാരനാകുവാന്‍ ലക്ഷ്യമിടുന്നുവെങ്കില്‍ അതിനായി നിങ്ങളുടെ എഴുത്തുകളുടെ പ്രസിദ്ധീകരണം എന്ന മേഖലയിലായിരിക്കും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മറ്റെല്ലാം അത് കഴിഞ്ഞു മാത്രം. അങ്ങനെ പൊതുവായ ലക്ഷ്യത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നും അത്യാവശ്യമല്ലാത്തതും അടിയന്തര പ്രാധാന്യം ഇല്ലാത്തതുമാ യ കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക - അവ നമുക്ക് പിന്നീട് ശ്രദ്ധിക്കാം.   
അങ്ങനെ പ്രധാനപ്പെ ട്ട അഞ്ചോ ആറോ മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് എണ്ണം മാത്രം തിരഞ്ഞെടുക്കുക. വിജയത്തിനായുള്ള പരിശീലനം നിങ്ങള്‍ ഇവിടെ നിന്നാണ് തുടങ്ങേണ്ടത്. ആദ്യം ഇതില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത കാര്യങ്ങളിലേക്ക് പരിശീലനം വ്യാപിപ്പിക്കാം.
ബലഹീനതകള്‍ അവഗണിക്കരുത്
ഇനി, ഈ തിരഞ്ഞെടുത്ത മൂന്നു മേഖലകളില്‍ നിങ്ങളെ വിജയം നേടുന്നതില്‍ നിന്നും തടയുന്ന ഏതാനും (ചുരുങ്ങിയത് അഞ്ചെണ്ണം എങ്കിലും) കാര്യങ്ങള്‍ കണ്ടു പിടിക്കുക. ഉദാഹരണത്തിന്, ഒരു നല്ല എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഭാഷാ പ്രാവീണ്യം ഇല്ലാത്തതുകൊണ്ടോ, അക്ഷര-വ്യാകരണ നിശ്ചയം ഇല്ലാത്തതുകൊണ്ടോ, എഴുതുവാന്‍ താല്പര്യമുള്ള വിഷയങ്ങളില്‍ വേണ്ടത്ര പാണ്ഡിത്യം കുറവായതുകൊണ്ടോ, സമയ ക്രമീകരണം പാലിക്കാന്‍ കഴിയാത്തതുകൊണ്ടോ നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ ശോഭിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍ , അത്തരം ബലഹീന വശങ്ങള്‍ ആണ് കണ്ടു പിടിക്കേണ്ടത്‌. എങ്കില്‍ പിന്നെ വിജയത്തിലേക്കുള്ള പാതയില്‍ നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു! അവരവരുടെ ബലഹീനതകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അവ പരിഹരിക്കാനും പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ വിജയം വരിക്കുവാനും സാധിക്കാതിരിക്കുന്നത്.
ബലഹീന വശങ്ങള്‍ ശക്തിപ്പെടുത്തുക
ഇനി നിങ്ങളുടെ ബലഹീന വശങ്ങളില്‍ ഏറ്റവും ആദ്യം വരുന്നത് ആദ്യം ശക്തിപ്പെടുത്തണം. അതായത് അച്ചടക്കമില്ലായ്മ (ക്രമീകൃതമായി എഴുതുന്നതിനുള്ള ശീലം ഇല്ലായ്മ ), വ്യാകരണതെറ്റുകള്‍ എന്നിവയാണ് നിങ്ങളുടെ പട്ടികയില്‍ ആദ്യത്തെ രണ്ടു കാര്യങ്ങള്‍ എങ്കില്‍ അച്ചടക്കം ക്രമീകരിക്കാന്‍ തന്നെ ഏറ്റവും ആദ്യം പരിശ്രമിക്കണം. എന്നിട്ടാകാം അടുത്തത്. അല്ലാതെ മറ്റു രണ്ടു കാര്യങ്ങളില്‍ നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല.
21 'മാന്ത്രിക' ദിവസങ്ങള്‍
ഇനിയാണ് പരിശീലനം ആരംഭിക്കുന്നത്. ആദ്യത്തെ പ്രശ്നം അതിജീവിക്കാന്‍ പരിശീലനത്തിനായി ആദ്യത്തെ 21 ദിവസങ്ങള്‍ നീക്കി വയ്ക്കണം. '21 ദിവസങ്ങള്‍ ' എന്തിന് എന്നല്ലേ? പറയാം, ഒരാള്‍ ഒരു പ്രത്യേക കാര്യം 21 ദിവസങ്ങള്‍ മുടങ്ങാതെ ചെയ്തു വന്നാല്‍ അത് അയാളുടെ ജീവിത ശൈലിയുടെയും സ്വഭാവത്തിന്റെ തന്നെയും ഒരു ഭാഗമായി മാറും എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ അച്ചടക്കം ഇല്ലായ്മ എന്ന നിങ്ങളുടെ പ്രശ്നത്തെ സമീപിക്കുവാന്‍ ആദ്യത്തെ 21 ദിവസങ്ങള്‍ 'എന്തു വന്നാലും' അര മണിക്കൂര്‍ വീതം എഴുതുന്നതിനായി നീക്കി വയ്ക്കുക. അനുയോജ്യമായ സമയവും സ്ഥലവും കണ്ടെത്തി അത് വിട്ടുകളയാതെ ചെയ്യുക. എന്തു എഴുതും എന്നോ എങ്ങനെ പ്രസിദ്ധീകരിക്കുമെന്നോ ഒന്നും ഇപ്പോള്‍ ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ല, കാരണം ഈ ഘട്ടത്തില്‍ നിങ്ങള്‍ എഴുതുവാനുള്ള അച്ചടക്കം (ചിട്ടയായി എഴുതുന്നതിനുള്ള ശീലം) നേടുവാനാണല്ലോ പരിശ്രമിക്കുന്നത്.
പരിശീലനം ആവര്‍ത്തിക്കപ്പെടുന്നു
ആദ്യത്തെ 21 ദിവസങ്ങള്‍ക്ക് ശേഷം ഒന്നാമത്തെ കാര്യത്തോട് കൂടെ രണ്ടാമത്തെ കാര്യം കൂടെ ചേര്‍ക്കുക. അതായത് അച്ചടക്കം വര്‍ദ്ധിപ്പിക്കുക എന്നതിനോടൊപ്പം വ്യാകരണപ്പിശക് മറികടക്കല്‍ എന്ന കാര്യം കൂടെ പരിശീലിക്കാന്‍ ആരംഭിക്കുക - ആദ്യത്തേത് വിട്ടു കളയരുതേ..
വിജയം കൈപ്പിടിയില്‍ !
അങ്ങനെ 42 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും (അതായത് ആറാഴ്ചകള്‍ ) നിങ്ങളുടെ മനോഭാവത്തിലും ജീവിത രീതികളിലും കാര്യമായ മാറ്റങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടിരിക്കും! അവിടെ നിറുത്തേണ്ട, ഇതുപോലെ തന്നെ അടുത്ത കാര്യത്തിലേക്ക് കടക്കാം. അങ്ങനെ, പടിപടിയായി മുന്നേറാം!.

'റോമാ നഗരം ഒരു രാത്രി കൊണ്ട് പണി തീര്‍ത്തതല്ല' എന്ന് പറയാറുണ്ടല്ലോ. അത് പോലെ തന്നെയാണ് ജീവിത വിജയവും, അത് ഒരു സുപ്രഭാതത്തില്‍ തനിയെ വന്നു ചേരുകയില്ല. നിരന്തരം പരിശ്രമിക്കുക - അതാണ്‌ നാം ചെയ്യേണ്ടത്..!
വിജയാശംസകള്‍ !