Tuesday 8 May 2012

സ്ത്രീ പീഡനത്തിനെതിരെ

വരുന്നു ഞങ്ങള്‍  വരുന്നു ഞങ്ങള്‍ 
വിരുന്നൊരുക്കാന്‍ വരുന്നു ഞങ്ങള്‍ 
സ്ത്രീ വിമോചനത്തിന്‍  തൂലികയേന്തി ഭാരത മണ്ണില്‍ 
സമസ്ത ശ്രംഖല  കോര്‍ത്തിണക്കാന്‍ 
മഹിളകളായി വരുന്നു ഞങ്ങള്‍ അണിയണിയായി
അടിമത്വത്തിന്‍  കട്ടി ചങ്ങല  പൊട്ടിച്ചെറിയൂ  കടലിന്‍  മദ്ധ്യേ 
സ്വാര്തഥയല്ലിത്  സോദര ബന്ധം 
സത് ഗുണമാണീ  ഭാരത മണ്ണില്‍ 
അറിയൂ അറിയൂ  സോദരരേ 
മോതിര വിരലില്‍  അണിയുമൊരുഗ്രന്‍
മോഹത്തിന്റെ മങ്ങിയ വളയം
സുഖമെവിടെ  ശ്രുതിയെവിടെ 
അന്ധതയാണീ ഭര്ത്യ ഗൃഹം
കഴുത്തിലണിഞ്ഞൊരു കട്ടി ചങ്ങല 
ബന്ധത്തിന്റെ  വ്യഗ്രത  കാട്ടാന്‍  
ബന്ധിക്കുന്നു  പീഡനമോടവര്‍ 
കാരാഗ്യഹങ്ങളില്‍  തടവില്‍  പാര്‍ക്കാന്‍ 
മോചനമില്ലേ സ്ത്രീത്വത്തിന്‍ 
സമത്വം വിളമ്പാന്‍  മുമ്പൊരു  ഗാന്ധി 
ചോര പുരണ്ടീ ഭാരത മണ്ണില്‍  സമത്വത്തിന്‍  തൂലികയോടെ
 മരിച്ചു വീണു  മര്‍ത്ത്യന്‍ നടുവില്‍

കാണുന്നില്ലേ  പതനതിന്‍  സംശയമോടെ  വീക്ഷിക്കരുതേ
അയിത്തത്തിന്റെ  അറുകൊല ചിരിയാല്‍  
സാധുവാം  സ്ത്രീകളെ  ഭക്ഷിക്കരുതേ
സമത്വമാണീ  ഭാരത മണ്ണില്‍  മഹിളകളാമീ  ഞങ്ങള്‍ക്കും 
മദ്യത്തിന്റെ മായാ ലഹരിയില്‍ 
അടി പിടി കൊണ്ടു പുളയും ഞങ്ങള്‍ 
 അന്തി മയങ്ങും  നേരത്തന്നം 
ചവിട്ടി മെതിക്കും ഭര്‍ത്താക്കന്മാര്‍  അന്ധകരായി  മാറുന്നു 
കഴുത്തിലണിഞ്ഞൊരു  മിന്നുണ്ടെങ്കില്‍ 
സ്വാര്‍ത്ഥതയാണീ പുരുഷന്മാരില്‍ 
സ്വാര്‍ഥതയോടെ സ്ത്രീത്വത്തെ 
ചുട്ടു കരിച്ചു കൊല്ലുന്നു അറിയൂ അറിയൂ സോദരരേ
സ്ത്രീയായ് ജനിച്ചാല്‍  ശാപമിടാന്‍ 
തലമുറയിവിടെ കാതോര്ത്തിരിക്കേ
സമത്വമില്ലേ  ഞങ്ങള്‍ക്ക്  മോചനമില്ലേ ഞങ്ങള്‍ക്ക്    
പറയൂ പറയൂ സോദരരേ 
    പ്രസാദ്  മൈലക്കര 
 പ്രസാദ്  12 വര്‍ഷമായി സുഖമില്ലാതെ കിസക്കുന്നു. തെങ്ങില്‍ നിന്നും വീണു നട്ടെല്ലിനു ക്ഷതം സംഭവിച്ചു .2 കൈകള്‍ക്കും സ്വാധീനമില്ല . ഇപ്പോള്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നു 

Tuesday 1 May 2012

വെളിച്ചം



മതങ്ങള്‍ മതിലുകെട്ടി 
പ്രണയം മതില് ചട്ടക്കാരെ ഉണ്ടാക്കി 
ശാസ്ത്രത്തിന്റെ വെളിച്ചം 
മതിലുകളുടെ അടിവേരുകളില്‍ കതിവേച്ചപ്പോള്‍ 
സമൂഹത്തിലേക് ചൂണ്ടയിട്ടവന് 
മീന്‍ ലഭിക്കാതായി 
ചോരകൊണ്ടവര്‍ ചുമര്‍ ചിത്രമെഴുതി 
വീണ്ടും മതിലുകള്‍ കുതിച്ചു പൊങ്ങി 
വെളിച്ചം ലഭിക്കതെയായി

കൂരിരുട്ടില്‍ കോട്ടയത്തും
പെരുന്നയിലും ശിവഗിരിയിലും
പാണക്കാടും മീന്‍ ചന്തകള്‍ രൂപപെട്ടു

ജ്വലിച്ചു നിന്ന സമരകാലത്ത്
നിന്റെ മൃദു മേനിയില്‍ ചോരപോടിഞ്ഞപ്പോ
എന്റെ ഉടുമുണ്ട് കീറി വരിഞ്ഞു കെട്ടി
നിന്റെ ഹൃദയത്തിലേക് ജാഥ നയിച്ചപ്പോ
അറിഞ്ഞില്ല വിഭാഗിയത നമുക്കിടയിലും വരുമെന്ന്

വര്‍ഗസമരത്തിന്റെ വാള്‍മുനക്ക്
മതിലുകളോട് മല്ലിട്ട് മൂര്‍ച്ച
കുറഞ്ഞിരിക്കുന്നു

മന്നാടിയാര്‍
                     sanoop